SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.21 AM IST

കടമ്പിടി ക്ഷീരസംഘത്തിൽ 13.33 ലക്ഷം രൂപയുടെ ക്രമക്കേട്

curreption

വടക്കഞ്ചേരി: ചിറ്റിലഞ്ചേരി കടമ്പിടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ ജില്ലാതല പരിശോധന സമിതി വൻ ക്രമക്കേട് കണ്ടെത്തി. ഓഡിറ്റ് പൂർത്തിയാവാത്ത നാലു വർഷത്തിൽ 13.33 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് 15 ദിവസത്തിനകം നടപടി സ്വീകരിക്കാൻ ഭരണസിമിതിയ്ക്ക് ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് കൈമാറി.
കാലിത്തീറ്റ വിൽപ്പനയിലും സംഘത്തിന്റെ പണം തിരിമറി നടത്തിയും അനധികൃതമായി ചെലവുകൾ രേഖപ്പെടുത്തിയും ഇത്രയും തുക ക്രമക്കേടിലൂടെ സംഘം സെക്രട്ടറി കെ. സന്തോഷ് കുമാർ അപഹരിച്ചതായാണ് കണ്ടെത്തിയത്. 28 വർഷമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘത്തിലെ ഭരണം നടത്തുന്നത്.
അവസാനം ഓഡിറ്റ് നടന്ന 2016-2017 സാമ്പത്തിക വർഷത്തിലും സെക്രട്ടറി എട്ടു ലക്ഷം രൂപയിലധികം ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ടായിട്ടും സംഘം ഭരണസമിതി തുടർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പിന്റെ ജില്ലാതല സമിതി സംഘത്തിൽ പരിശോധന നടത്തിയത്.

സെക്രട്ടറിയിൽ നിന്ന് 15 ദിവസത്തിനകം പണം തിരിച്ചുപിടിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സംഘം ഭരണസമിതിയെ നീക്കുമെന്നും കാണിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഭരണസമിതിയ്ക്ക് കത്ത് നൽകി. എന്നാൽ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സംഘം പ്രസിഡന്റ് പറഞ്ഞു.

പരിശോധനയിൽ കണ്ടെത്തിയത്

  • സംഘത്തിൽ കാലിത്തീറ്റ വിൽപ്പന നടത്തിയതിന്റെ തുക തിരിമറി നടത്തി
  • സംഘം പാൽ വിൽപ്പന തുക വരവിനത്തിൽ കാണിച്ചില്ല
  • കർഷകരുടെ പക്കൽ നിന്ന് കാലിത്തീറ്റ വില ഈടാക്കിയിട്ടും കർഷകർ തരാനുണ്ടെന്ന് കാണിച്ചു
  • ഭരണസമിതി തീരുമാനമില്ലാതെ താൽക്കാലിക ജീവനക്കാരനെ നിയമിച്ചു
  • പാൽ വില ലഭിച്ചത് സംഘത്തിൽ വരവു വെയ്ക്കാതെയും വ്യാജ ബില്ലുകളും വൗച്ചറുകളും ഉപയോഗിച്ചുമാണ് പണാപഹരണം നടത്തി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CURREPTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.