കൊച്ചി: ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസൻ വധത്തിന് ശേഷം സംഘപരിവാർ പ്രവർത്തകരെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നേതാക്കളുടെ വീടുകളിൽ രാത്രി പരിശോധന, പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കേസ് എടുക്കുക തുടങ്ങിയ നടപടികളിലാണ് പൊലീസ്. അപ്രഖ്യാപിത പൊലീസ് രാജാണ് കേരളത്തിൽ. കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച എസ്.ഡി.പി.ഐയെ സഹായിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. രഞ്ജിത്തിനെ കൊലപ്പെടുത്താനും പ്രതികൾക്ക് രക്ഷപ്പെടാനും സൗകര്യമൊരുക്കിയതും പൊലീസാണെന്ന് അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണനും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |