ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് ജനുവരി മൂന്നു മുതൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ നൽകിയാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ജനുവരി ഒന്നു മുതൽ കൊ-വിൻ പോർട്ടലിൽ രജിസ്ട്രേഷൻ തുടങ്ങും.
നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കണം.
വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം.സ്കൂളുകളിൽ നടത്താനാണ് കേരളത്തിന്റെ തീരുമാനം
15-17 പ്രായക്കാർക്കാണ് നൽകുന്നത്. മുതിർന്നവരിൽ സുരക്ഷിതമെന്ന് ബോദ്ധ്യമായതുകൊണ്ടാണ് കുട്ടികൾക്കും കൊവാക്സിൻ നൽകുന്നത്. കുട്ടികൾക്ക് മാത്രമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൈക്കോവ് ഡി ഉപയോഗിക്കാൻ അനുമതി ഉണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.
ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഗുരുതര രോഗമുള്ള 60വയസ് കഴിഞ്ഞവരും രണ്ടാം ഡോസ് എടുത്ത് 39 ആഴ്ച (ഒൻപത് മാസം) കഴിഞ്ഞെങ്കിൽ കരുതൽ ഡോസ് (ബൂസ്റ്റർ ഡോസ്) സ്വീകരിക്കാം. ജനുവരി പത്തു മുതലാണ് ഇതു നൽകുന്നത്. ഗുരുതര രോഗമുള്ളവർ ഡോക്‌ടറുടെ ഉപദേശം തേടണം. ഐ.സി.എം.ആറും ഫരീദാബാദിലെ ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ അഞ്ച് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചത്.
ജനുവരി മൂന്നുമുതൽ നിലവിൽ വരുന്ന മാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
സ്കൂൾ തിരിച്ചറിയൽ
കാർഡ് മതി
# 2007ന് മുമ്പ് ജനിച്ചവർക്ക് വാക്സിനെടുക്കാം
# രജിസ്ട്രേഷന് സ്കൂൾ തിരിച്ചറിയൽ കാർഡ് മതി
# മൊബൈലിൽ പുതിയ അക്കൗണ്ട് തുറക്കാം
# മുതിർന്നവർക്കൊപ്പം ആധാർ ഉപയോഗിക്കാം
# രക്ഷിതാക്കളുടെ കൊ-വിൻ അക്കൗണ്ട് ഉപയോഗിക്കാനും അവസരം
കരുതൽ ഡോസിന്
നിലവിലെ രജിസ്ട്രേഷൻ
#അടിസ്ഥാനം രണ്ടാംഡോസ് എടുത്ത തീയതി
#സമയമാകുമ്പോൾ എസ്.എം.എസ് ലഭിക്കും
# അർഹതയുണ്ടോയെന്ന് പോർട്ടലിൽ അറിയാം
# സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യ വാക്സിൻ
# സ്വകാര്യ ആശുപത്രികളിൽ പണം നൽകണം
`എല്ലാവർക്കും ആധാർ ഇല്ലാത്തതുകൊണ്ടാണ് സ്കൂൾ തിരിച്ചറിയൽ കാർഡ് ഉൾപ്പെടുത്തിയത്.
ഈ പ്ലാറ്റ്ഫോമിൽ കൊവാക്സിൻ എന്ന ഓപ്ഷൻ മാത്രമെ ഉണ്ടാകൂ.'
-ഡോ. ആർ.എസ്. ശർമ്മ
കൊവിൻ രജിസ്ട്രേഷൻ പോർട്ടൽ ചീഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |