കൊല്ലം: മുണ്ടയ്ക്കൽ കിൻഫ്ര വ്യവസായ പാർക്കിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ
ഫോണുകളും കവർന്ന ശേഷം ഒളിവിലായിരുന്ന മൂന്നുപേർ പൊലീസ് പിടിയിൽ. ഇരവിപുരം തെക്കുംഭാഗം വള്ളക്കടവ് സുനാമി ഫ്ളാറ്റിൽ പ്രിൻസ് മന്ദിരത്തിൽ സുബിൻ (23), വാളത്തുംഗൽ വേണിവില്ലയിൽ റാംജിത്ത് (19), ഇരവിപുരം തെക്കുംഭാഗം പുത്തനഴികം തോപ്പിൽ ഫ്രാൻസീസ് (25)
എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 30ന് പുലർച്ചെ മൂന്നോടെ വ്യവസായ പാർക്കിന്റെ മതിൽ ചാടിക്കടന്ന്, ഷെഡിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരായ പ്രദീപ്, ഐസക്ക് എന്നിവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും കൈവശമുണ്ടായിരുന്ന പണവും അപഹരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവർ തിരികെ ഇരവിപുരം വലിയവിളയിൽ എത്തിയെന്ന സൂചനയെത്തുടർന്ന് കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |