അടൂർ : അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 6.30ന് അടൂർ ഗീതം കൺവെൻഷൻ സെന്റർ ഓപ്പൺ എയറിൽ ജപ്പാനീസ് സിനിമയായ 'ഷോപ്പ് ലിഫ്റ്റേഷ്സ് ' പ്രദർശിപ്പിക്കും. ജപ്പാനീസ് സംവിധായകൻ ഹിരോകസു കൊറേദയുടെ മാസ്റ്റർപീസായ ഈ വിഖ്യാത ചലച്ചിത്രം 2018 - ലെ മികച്ച ചിത്രത്തിനുള്ള പാംഡി ഓർ പുരസ്കാരം നേടിയിരുന്നു. ഒസാക്കു എന്ന കഥാപാത്രം തന്റെ മകനായ ഷോട്ട എന്ന പത്തുവയസുകാരൻ കടകളിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുവരുന്ന (ഷോപ്പ് ലിഫ്റ്റർ) സാധനങ്ങൾ അയാൾ ജോലിചെയ്യുന്ന സ്ഥലത്ത് കൊണ്ടുപോയി വിറ്റാണ് പ്രധാനമായും വരുമാനം ഉണ്ടാക്കിക്കൊണ്ടിരുന്നത്. ഭാര്യയും മകനും അനിയത്തിയും അമ്മയുമടങ്ങുന്ന ഒരു സാധാരണ ജാപ്പനീസ് കുടുംബമാണ് പ്രത്യക്ഷത്തിൽ ഒസാക്കുവിന്റേത്. ഒരു ദിവസം ജോലി കഴിഞ്ഞ് അച്ഛനും മകനും ചേർന്ന് വീട്ടിലേക്ക് മടങ്ങവെ ആറുവയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ ഇവർ കണ്ടുമുട്ടുന്നു. അച്ഛനമ്മമാരുടെ ക്രൂരത മൂലംക്കൊണ്ടുപോകുന്നു.അതിനുശേഷം നടക്കുന്ന കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ ജനിച്ച് ജീവിച്ച് മരിച്ചുപോകേണ്ടി വരുന്ന അരിക് ജീവിതങ്ങളുടെ കഥ പറയുകവഴി ആ രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചാവിഷയമാക്കുകയാണ് ഇൗ സിനിമയിലൂടെ സംവിധായകൻ .മലയാളം സബ് ടൈറ്റിലോടെ പ്രദർശിപ്പിക്കുന്ന ചിത്രം കാണാൻ പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |