SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.21 PM IST

പ്ളാനായി, ഇനി ആക്ഷൻ

തിരുവനന്തപുരം: നഗരസഭയുടെ 20 ഇന കർമ്മപരിപാടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നിർവഹണ പ്ളാൻ തയ്യാറായി. സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിച്ചുകൊണ്ട് ജനങ്ങൾക്ക് ഏറ്റവും പെട്ടെന്ന് സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം നഗരത്തിന്റെ മുഖം മാറ്റാൻ ഉതകുമെന്ന് കരുതുന്ന പദ്ധതികളാണ് നഗരസഭ പ്രഖ്യാപിച്ചത്. പ്ളാൻ പ്രകാരം ഒരു പദ്ധതിക്ക് ഒരു നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഇത് കൂടാതെ മേൽനോട്ടം വഹിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ചെയ‌ർപേഴ്സൺ എന്നിവർക്കും ചുമതല നൽകിയിട്ടുണ്ട്.

പദ്ധതി പൂർത്തിയാക്കേണ്ട സമയവും ഇതിനായുള്ള തുകയും നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ചുമതലയുള്ളവർ റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം വീഴ്ച ചൂണ്ടിക്കാട്ടി സർക്കാരിന് മേൽനടപടി സ്വീകരിക്കാം. പദ്ധതികളിൽ ഏറ്റവുമധികം തുക അനുവദിച്ചിരിക്കുന്നതും കാലതാമസം വേണ്ടവരുന്നതും സ്വീവേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാണ്.

പദ്ധതി- നിർവഹണ ഉദ്യോഗസ്ഥൻ- മേൽനോട്ടം- കാലവാധി- തുക എന്ന ക്രമത്തിൽ

കുടിശിക ഫയൽരഹിത നഗരസഭ-അഡിഷണൽ സെക്രട്ടറി -ഡെപ്യൂട്ടി മേയർ- 2022 മാർച്ച് 31നകം

 എല്ലാ വീടുകളിലും കുടിവെള്ളം - എക്സിക്യുട്ടീവ് എൻജിനിയർ -മരാമത്ത് കമ്മിറ്റി- 2023 ഡിസംബർ- തുക കണക്കായിട്ടില്ല

80 ശതമാനം വാർഡുകളിൽ സ്വീവേജ് കണക്ഷൻ-എക്സിക്യുട്ടീവ് എൻജിനിയർ-മരാമത്ത് കമ്മിറ്റി- 2027നുള്ളിൽ- 50 കോടി രൂപയ്ക്ക് മുകളിൽ.

നഗരസഭയ്ക്ക് പുതിയ മാസ്റ്റർപ്ളാൻ -എക്സിക്യുട്ടീവ് എൻജിനിയർ -നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി- 2023നുള്ളിൽ-20 ലക്ഷം

എല്ലാ സ്കൂളുകളിലും സൗരോർജ്ജ പാനൽ -എക്സിക്യുട്ടീവ് എൻജിനിയർ-മരാമത്ത് ചെയർമാൻ-മാർച്ച് 31ന് മുമ്പ്- 30ലക്ഷം രൂപ

അർഹതയുള്ള എല്ലാവർക്കും പെൻഷൻ- കൗൺസിൽ സെക്രട്ടറി- ക്ഷേമകാര്യ കമ്മിറ്റി- എട്ട് മാസം-10ലക്ഷം

5000 പേർക്ക് തൊഴിൽ-പ്രോജക്ട് ഓഫീസർ-ക്ഷേമകാര്യ കമ്മിറ്റി-അഞ്ച് വർഷം-ഒരു വർഷം 30 ലക്ഷം

ബൈലോ രൂപീകരണം, മാനുഷിക വിഭവശേഷി നയം-ഡെപ്യൂട്ടി സെക്രട്ടറി-ഡെപ്യൂട്ടി മേയർ-എട്ട് മാസത്തിനുള്ളിൽ-20ലക്ഷം

15,000 പേർക്ക് ഭക്ഷണം (ദിവസം 20 രൂപയ്ക്ക്) - ജനകീയ ഹോട്ടലുകൾ വഴി-പ്രോജക്ട് ഓഫീസർ-ക്ഷേമകാര്യ കമ്മിറ്റി-എട്ട് മാസത്തിനുള്ളിൽ-30 ലക്ഷം

നഗരത്തിന്റെ മുഖം മിനുക്കുന്നതിന് 500 തട്ടുകടകൾ ബ്രാൻഡ് ചെയ്യുന്നത്( നിലവിലുള്ളത് ആധുനികവത്കരിക്കും)-ഹെൽത്ത് ഓഫീസർ- ക്ഷേമകാര്യ കമ്മിറ്റി-14 മാസത്തിനുള്ളിൽ-40 ലക്ഷം

പേരൂർക്കടയിലെ നഗരസഭയുടെ ഭൂമിയിൽ അർഹതപ്പെട്ട പട്ടികജാതികാർക്ക് 100 വീട് നൽകുന്ന പദ്ധതി-എക്സിക്യുട്ടീവ് എൻജിനിയർ-മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി-2020 മാർച്ചിനുള്ളിൽ-മൂന്ന് കോടി രൂപ

എല്ലാവർക്കും ആശുപത്രി സേവനം(നിലവിലുള്ള ആശുപത്രി / ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം പകൽസമയം മുഴുവൻ, പുതിയ ഹെൽത്ത് സെന്റർ സ്ഥാപിച്ച് എല്ലാ ജനവിഭാഗങ്ങൾക്കും സേവനം ഒരുക്കും)-ഹെൽത്ത് ഓഫീസർ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി-2022 മാർച്ചിന് മുമ്പ്-10 കോടി

വിളപ്പിൽശാലയിൽ ടൗൺഷിപ്പ് ആദ്യഘട്ടം-എക്സിക്യുട്ടീവ് എൻജിനിയർ-നഗരാസൂത്രണ കമ്മിറ്റി-ആറ് വർഷം - ചെലവ് കണക്കാക്കിയിട്ടില്ല.

നഗരത്തിലെ പ്രധാന 25 സ്ഥലങ്ങളിൽ പബ്ളിക് ടോയ്ലെറ്റ്-എക്സിക്യുട്ടീവ് എൻജിനിയർ-നഗരാസൂത്രണ കമ്മിറ്റി-ഒരു വർഷം-മൂന്ന് കോടി രൂപ

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി (1 വർഷത്തിനകം), ഏറ്റവും കുറഞ്ഞത്, 1 ലക്ഷം തൊഴിൽ ദിനം, ഒരു വർഷം -പ്രോജക്ട് ഓഫീസർ-ക്ഷേമകാര്യ കമ്മിറ്റി-14 മാസം-3.5 കോടി രൂപ

നഗരസഭ സിറ്റി ഹാൾ, ജഗതി-എക്സിക്യുട്ടീവ് എൻജിനി യർ-മരാമത്ത് കമ്മിറ്റി-2024നുള്ളിൽ-40 കോടി രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.