റിയാദ് : സൗദിയിൽ അനുമതിയില്ലാതെ മരം മുറിച്ചാൽ ഇനി മുതൽ കടുത്ത പിഴ ശിക്ഷ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാവിഭാഗം അറിയിച്ചു. മരം മുറിക്കുകയോ സസ്യലതാദികൾ നശിപ്പിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴയാണ് ചുമത്തുക. മരം മുറിക്കുക, അവ പിഴുതെടുക്കുക, നശിപ്പിക്കുക, വ്യാപാരം നടത്തുക ഇവയെല്ലാം ശിക്ഷയുടെ പരിധിയിൽ പെടും.
ഗാർഹിക ആവശ്യത്തിനോ കച്ചവടത്തിനോ വിറക് ശേഖരിക്കുന്നതും കുറ്റകരമാണ്.
പർവത നിരകളിലെ മൃഗവേട്ട കുറ്റകരമായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള പിഴ 60,000 റിയാൽ ആയിരിക്കും. പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന ഏതു പ്രവൃത്തിയും കുറ്റകരമാണ്. ഇത് അന്തരീക്ഷത്തിലെ ഓക്സിജൻ ഉൽപാദനം കുറയ്ക്കുകയും മണ്ണ് മലിനീകരണത്തിനും ഭൂഗർഭജല ശേഖരത്തെയും സാരമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമായി നടക്കുന്ന വൻ തോതിലുള്ള വന നശീകരണം ടൂറിസം മേഖലയേയും ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |