ന്യൂഡൽഹി: ഒമിക്രോൺ സാഹചര്യത്തിൽ ജനുവരി ആറിന് നടക്കേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ, കുവൈറ്റ് സന്ദർശനം മാറ്റിവച്ചു. സന്ദർശനം ഫെബ്രുവരിയിലേക്ക് മാറ്റുമെന്ന് സൗത്ത് ബ്ലോക്ക് വൃത്തങ്ങൾ അറിയിച്ചു.
മൂന്ന് ദശലക്ഷത്തിലധികം ഇന്ത്യക്കാരുള്ള യു.എ.ഇയിൽ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനത്തിന് അതീവ പ്രാധാന്യമുണ്ട്. ഇന്ത്യ - യു.എ.ഇ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികം അടുത്ത വർഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഇന്ത്യയും യു.എ.ഇയും സമഗ്ര സാമ്പത്തിക കരാറിലേർപ്പെടാനുള്ള ചർച്ചകൾ മാർച്ചിൽ പൂർത്തിയാകും. കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മോദിയുടെ സന്ദർശനവേളയിൽ പരിഹരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |