SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 PM IST

ജിയോളജി ഓഫീസ് നിയന്ത്രിക്കാൻ ഏജന്റുമാർ

excavation-

തൃശൂർ: ഖനനാനുമതി ലഭിക്കാനും നിബന്ധനകൾ ലഘൂകരിക്കാനും മണ്ണിന്റെ വില നിയന്ത്രിക്കാനും ജിയോളജിസ്റ്റുമാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഏജന്റുമാർ. ഇത്തരത്തിൽ ഭൂരിഭാഗം മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസുകളിലും മണ്ണ് നീക്കം നിയന്ത്രിക്കുന്നത് ഏജന്റുമാരാണെന്നാണ് ആക്ഷേപം. നിയമപ്രകാരമേ അനുമതിയുള്ളൂവെന്ന് പറഞ്ഞാൽ, സമ്മർദ്ദം ശക്തമാക്കാൻ അവർ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും ആക്ഷേപം.
ജില്ലാ ഓഫീസിൽ ഖനന ചട്ടം നടപ്പിലാക്കുന്നതിന് ഒരു ജിയോളജിസ്റ്റും രണ്ട് അസി. ജിയോളജിസ്റ്റുമാരും ഒരു മിനറൽ റവന്യൂ ഇൻസ്‌പെക്ടറുമാണുള്ളത്. ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന വിധത്തിലാണ് ഏജന്റുമാരുടെ ഇടപെടൽ. ഓഫീസിനുള്ളിൽ ഏജന്റുമാർക്ക് പ്രവേശനം അനുവദിക്കാറില്ല. അപേക്ഷകർക്ക് ഏത് സമയത്തും ഓഫീസിൽ ഹാജരായി ആവശ്യം നേടിയെടുക്കാം. അപേക്ഷകരുടെ മറവിൽ ഓഫീസിലെത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചതോടെ പൊലീസിന്റെ സഹായം തേടേണ്ട അവസ്ഥ വരെയുണ്ടായിട്ടുണ്ട്.

അപേക്ഷയിലെ രേഖകളിൽ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. അപേക്ഷയിൽ പറയുന്ന സ്ഥലം നിലമാണോ, എൽ.എ പട്ടയത്തിൽപെടുന്നതാണോ, റവന്യൂ രേഖകൾ കാലഹരണപ്പെട്ടതാണോയെന്നെല്ലാം അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ ഈ പരിശോധനകൾ ഏജന്റുമാർ തടസപ്പെടുന്നുവെന്ന് പറയുന്നു. മണ്ണ് നീക്കം ചെയ്യാൻ കൂടുതൽ കാലാവധി ആവശ്യപ്പെട്ടും സമ്മർദ്ദമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം.

ഡിസംബർ ഒന്നിന് പുതിയ ജിയോളജിസ്റ്റ് ചാർജെടുക്കുമ്പോൾ കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതിക്കായുള്ള 300 ലേറെ അപേക്ഷകൾ തീർപ്പുകൽപ്പിക്കാനുണ്ടായിരുന്നു. സർക്കാരിന്റെ നേരിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും നടത്തുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധാതു നീക്കത്തിനുള്ള അപേക്ഷകളും തീർപ്പുകൽപ്പിക്കാതെ കിടന്നിരുന്നു. ഏറ്റവും അധികം തീർപ്പുകൽപ്പിക്കാനായിട്ടുണ്ടായിരുന്നത് കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനായിരുന്നു. പല അപേക്ഷകളിലും ഗൗരവമായ ന്യൂനതകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ന്യൂനതകൾ അപേക്ഷകരെ അറിയിക്കാനായിരുന്നു ജിയോളജിസ്റ്റ് ആദ്യം ശ്രമിച്ചത്. അവശ്യരേഖകൾ ഇല്ലാത്തതും ന്യൂനതകൾ നിറഞ്ഞതുമായ പല അപേക്ഷകളിലും റോയൽറ്റി ചെല്ലാൻ ഒടുക്കിയിട്ടുള്ളതായി ശ്രദ്ധയിൽപെട്ടതോടെ അനുമതി നൽകുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് അപേക്ഷകരെ രേഖാമൂലം അറിയിച്ചതോടെ ചിലർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജിയോളജിസ്റ്റിനെക്കുറിച്ച് അപവാദപ്രചാരണമുണ്ടായെന്നാണ് പറയുന്നത്.

ഓഫീസിന്റെ പ്രധാന പ്രവർത്തനം.

കരിങ്കല്ല് മണ്ണ് ഖനനത്തിന് ക്വാറിയിംഗ് പെർമിറ്റ് അനുവദിക്കുക.
കരിങ്കല്ല് ഖനനത്തിന് ദീർഘകാല ക്വാറിയിംഗ് ലീസ് അനുവദിക്കാൻ ഡയറക്ടർക്ക് ശുപാർശ ചെയ്യുക.
കെട്ടിടനിർമ്മാണത്തിന് ഭൂമി നിരപ്പാക്കാൻ മണ്ണ് നീക്കം ചെയ്യുന്നതിനായി പ്രത്യേക അനുമതി നൽകുക.

ജില്ലയിൽ കരിങ്കല്ല് ക്വാറികൾ:25.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GEOLOGY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.