മന്ത്രി വീണാ ജോർജ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ
അടൂർ: സി.പി.എം പത്തനംതിട്ട ജില്ലാസെക്രട്ടറിയായി കെ.പി.ഉദയഭാനുവിനെ ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാംതവണയാണ് അദ്ദേഹം സെക്രട്ടറിയാകുന്നത്. 34 അംഗ ജില്ലാ കമ്മിറ്റിയിൽ മന്ത്രി വീണാ ജോർജ്, കോൺഗ്രസ് മുൻ നേതാവും കെ.എസ്.എഫ്.ഇ മുൻ ചെയർമാനുമായ പീലിപ്പോസ് തോമസ് എന്നിവരെ ഉൾപ്പെടുത്തി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് മുതിർന്ന അംഗം പ്രൊഫ. ടി.കെ.ജി നായരെ ഒഴിവാക്കി. അദ്ദേഹത്തിന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ നിർമലയെ ആദ്യത്തെ വനിതാ പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
ഏനാദിമംഗലം കുറുമ്പകര പുത്തൻവിളയിൽ പരമേശ്വരന്റെയും ലക്ഷ്‌മിയുടെയും മകനാണ് ഉദയഭാനു (64). അടിയന്തരാവസ്ഥക്കാലത്ത് സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരിക്കെ ശൂരനാട് രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ പൊലീസ് അറസ്റ്റുചെയ്ത് 76 ദിവസം ജയിലിൽ അടച്ചിരുന്നു. 24ാം വയസിൽ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2015ലാണ് ആദ്യം ജില്ലാ സെക്രട്ടറിയാകുന്നത്. അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |