കണ്ണൂർ: കണ്ണൂർ നഗരവുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്നു കൈതപ്രം വിശ്വനാഥൻ നമ്പൂതിരി. പലതവണ കണ്ണൂർ മഹോത്സവവേദിയിൽ അദ്ദേഹം എത്തിയിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ടും പക്വതയാർന്ന ശബ്ദമാധുര്യം കൊണ്ടും ആരെയും വശീകരിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു വിശ്വനാഥൻ നമ്പൂതിരിയെന്ന് കണ്ണൂർ മഹോത്സവത്തിന്റെ സംഘാടകരിൽ ഒരാളായ ആർട്ടിസ്റ്റ് ശശികല ഓർമ്മിക്കുന്നു.
പാരമ്പര്യമായി ലഭിച്ച സംഗീതാഭിരുചി കൈമുതലാക്കിയായിരുന്നു സിനിമാലോകത്ത് അദ്ദേഹത്തിന്റെ വളർച്ച. വളർച്ചയുടെ പടവുകൾ താണ്ടവേയാണ് ഈ ആകസ്മിക മരണം അദ്ദേഹത്തെ പിടികൂടിയത്.
ദേശാടനം, കണ്ണകി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ മലയാളി മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒന്നാണെന്നും അത്തരത്തിലുള്ള രചനകൾ സിനിമാലോകം ഇനിയും പ്രതീക്ഷിക്കവേയാണ് ഈ ബഹുമുഖ പ്രതിഭയുടെ ആകസ്മിക നിര്യാണമെന്നും ആർട്ടിസ്റ്റ് ശശികല അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |