മുംബയ്: 2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻ.സി.പിയുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പി ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി എൻ.സി.പി നേതാവ് ശരദ് പവാർ. എന്നാൽ അത്
സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ച് നരേന്ദ്രമോദിയോട് തുറന്നു പറഞ്ഞതായും പവാർ വെളിപ്പെടുത്തി.തന്റെ 81-ാം ജന്മദിനത്തോടനുബന്ധിച്ച് മറാത്തി പത്രമായ ലോക്‌സത്ത പ്രസിദ്ധീകരിച്ച ‘അഷ്ടാവധാനി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘
മോദിയ്ക്ക് പുകഴ്ത്തൽ
മോദിയുടെ പ്രവർത്തന ശൈലിയേയും പവാർ പുകഴ്ത്തി. ‘അദ്ദേഹം ഒരു ദൗത്യം ഏറ്റെടുത്താൽ അതു പൂർത്തീകരിച്ചിരിക്കും. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്. അദ്ദേഹത്തിന് ഭരണത്തിൽ നല്ല ഗ്രാഹ്യമുണ്ട്. തന്റെ സഹപ്രവർത്തകരെ ഒന്നിച്ച് നിറുത്തുന്നതിലും മറ്റും മോദിക്ക് വ്യത്യസ്തമായ ഒരു രീതിയാണുള്ളത്. മൻമോഹൻ സിംഗിനെപ്പോലെയുള്ള മുൻ പ്രധാനമന്ത്രിമാരിൽ ആ ശൈലി ഇല്ലായിരുന്നു.
വാരണാസിയിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോദിയുടെ തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു. വാരണാസിയിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോദിയുടെ തീരുമാനം ശരിയായ നീക്കമായിരുന്നു. യു.പിയിലെ ജനങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. ഞാൻ 14 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. അതിൽ ഏഴെണ്ണം ലോക്‌സഭാ തിരഞ്ഞെടുപ്പുകളായിരുന്നു. പക്ഷേ ഒരിക്കലും സംസ്ഥാനത്തിന് പുറത്തുനിന്ന് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വളരെയധികം കഠിനാധ്വാനം ചെയ്യാനും ഭരണകാര്യങ്ങൾക്കായി ഒരുപാട് സമയം നീക്കിവയ്ക്കാനും മോദി തയ്യാറാണ്. ഭരണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു. എന്നിരുന്നാലും, പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അതുകൊണ്ടു കാര്യമില്ലെന്നും പവാർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |