ആലപ്പുഴ: സൂര്യനസ്തമിച്ചാൽ പിന്നെ പടക്കപ്പൽ കാണണമെങ്കിൽ ടോർച്ചടിക്കണം. ആലപ്പുഴ കടപ്പുറത്ത് കൊട്ടിഘോഷിച്ച് എത്തിച്ച കപ്പലാണ് സന്ധ്യമയങ്ങിയാൽ കാഴ്ചയിൽ നിന്ന് മറയുന്നത്. രാത്രിയിൽ ബീച്ചിൽ സന്ദർശക വിലക്കുണ്ടെങ്കിലും ബൈപ്പാസിലും താഴെ റോഡിലുമായി നിരവധി സഞ്ചാരികളാണ് യാത്ര ചെയ്യുന്നത്.
ആലപ്പുഴക്കാരല്ലാത്ത യാത്രക്കാർക്ക് വഴി മദ്ധ്യേ കപ്പൽ കണ്ടിട്ട് പോകാനുള്ള അവസരമാണ് ഇരുട്ടിൽ നഷ്ടമാകുന്നത്. കപ്പൽ തീരത്ത് സ്ഥാപിച്ചെങ്കിലും, അറ്റകുറ്റപണികളോ, ഔദ്യോഗിക ഉദ്ഘാടനമോ നടന്നിട്ടില്ല. ഉദ്ഘാടനത്തോട് കൂടി കപ്പലിന് ചുറ്റം പ്രകാശ സംവിധാനമടക്കം ഏർപ്പെടുത്താനാണ് മുസിരിസ് പദ്ധതി അധികൃതരുടെ തീരുമാനം. ഇത്തവണയും ബീച്ച് ഫെസ്റ്റ് നടത്തിപ്പ് സംബന്ധിച്ച് തീരുമാനങ്ങളായിട്ടില്ലെങ്കിലും, ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് വേണ്ടി കുടുംബങ്ങളടക്കം ആലപ്പുഴ ബീച്ചിലെത്തും.
വെളിച്ചം വിരിയാൻ ബോർഡ് തീരുമാനിക്കണം
1. പടക്കപ്പലിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ല
2. മുസിരിസ് പ്രോജക്ട് ബോർഡാണ് തീരുമാനമെടുക്കേണ്ടത്
3. കപ്പലിൽ പൊതുജനങ്ങൾക്ക് കയറാവുന്ന സംവിധാനം ഒരുക്കും
4. പ്രത്യേക ക്രമീകരണങ്ങളും പ്രകാശ സംവിധാനങ്ങളും ഉണ്ടാകും
5. പ്രൊപ്പോസൽ നൽകി, ബോർഡ് മീറ്റിംഗ് ചേർന്ന് അംഗീകരിക്കണം
6. പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്നാണ് ബോർഡ് മീറ്റിംഗ് മാറ്റിയത്
""
ഉദ്ഘാടനത്തോടുകൂടി പടക്കപ്പലിന് ചുറ്റും വെളിച്ചം വിരിയും. ബോർഡ് കൂടി തീരുമാനമായ ശേഷമേ, ഉദ്ഘാടന തീയതി നിശ്ചയിക്കൂ. പൊതുജനങ്ങൾക്ക് കയറാനടക്കമുള്ള സംവിധാനമുണ്ടാകും.
നൗഷാദ്, മുസിരിസ് പ്രോജക്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |