കൊല്ലം: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി ഒന്നിന് കളക്ടറേറ്റിലെ എൻ.എച്ച്.എൽ.എ ഓഫീസിൽ ആയിരം പേർ പങ്കെടുക്കുന്ന വിവരാവകാശ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശീയപാത വികസത്തിൽ കെട്ടിട വില നിർണയത്തിനൊപ്പം കച്ചവടക്കാരൻ മുടക്കിയിട്ടുളള സീലിംഗ്, ഫ്ളോറിംഗ്, ഭിത്തി അലമാരകൾ, ഗ്ലാസ്, ഫാബ്രിക്കേഷൻ വർക്കുകൾ, ഇരുമ്പുകൊണ്ടു പണിത ഇറക്കുകൾ, ട്രസ്സ് വർക്കുകൾ എന്നിവയുടെ വിലകൂടി കണക്കിലെടുത്താണ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയത്. ആ തുക തിരികെ ഈടാക്കി കച്ചവടക്കാരന് നൽകുക, കെട്ടിടവിലയും വാടകക്കാരന് ലഭിക്കേണ്ട തുകയും വെവ്വേറേ തയ്യാറാക്കി വാടകക്കാർക്കുള്ള തുക നൽകുവാൻ കെട്ടിട ഉടമകളെ ബാദ്ധ്യസ്ഥരാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലയിൽ കരുനാഗപ്പളളി, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ ടൗണുകളിൽ കോൺക്രീറ്റ് മതിൽ തീർത്ത് റോഡ് നിർമ്മിക്കാനുള്ള നീക്കം ദുരുദ്ദേശപരമാണെന്നും ഭാരവാഹികൾ ആരോപിച്ചു.
പത്രസമ്മേളനത്തിൽ കെ.കെ.നിസാർ,ആർ. രാധാകൃഷ്ണൻ,എ. അജയകുമാർ, ജി.പി. രാജേഷ്, ചന്ദ്രൻ, ദിനേശ്റാവു, വൈ. രാജൻ, മഞ്ജുസുനിൽ, കമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |