രാജ്കോട്ട്: ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ 20 കാരിയെ തടവിൽ വച്ച് മൂന്നംഗ സംഘം രണ്ടാഴ്ചയിലധികം കൂട്ടബലാത്സംഗം നടത്തിയതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത രൺപൂർ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തു.
പ്രതികളിലൊരാളായ ഇന്ദ്രജിത്ത് ഖച്ചറുമായി പരിചയമുണ്ടായിരുന്ന പെൺകുട്ടി ഡിസം 9 ന് ഇയാളുടെ ഫാമിൽ പോയിരുന്നു. മറ്റ് പ്രതികളായ സത്യജിത്ത് ഖച്ചർ, ജയ് വീർ ഖച്ചർ എന്നിവരും ഫാമിൽ ഉണ്ടായിരുന്നുവെന്നും, മദ്യപിച്ച ശേഷം മൂന്ന് പേരും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
18 ദിവസമാണ് സംഘം പെൺകുട്ടിയെ ഫാമിൽ തടവിലിട്ടത്. നടന്ന സംഭവങ്ങൾ പുറത്തറിഞ്ഞാൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തുമെന്നും പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പ്രതികൾ വിട്ടയച്ച ശേഷം
ജാംനഗറിലുള്ള ബന്ധു വീട്ടിലെത്തിയ പെൺകുട്ടി സർക്കാർ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം
ജാംനഗർ ബി ഡിവിഷൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് രൺപൂർ സബ് ഇൻസ്പെക്ടർ കാലിയ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |