SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.21 PM IST

വന്നു, വറുതിക്കാലം

canal
കാടുമൂടിയ കെ.എെ.പി കനാൽ

പത്തനംതിട്ട : പൊള്ളുന്ന ചൂട്, വരണ്ടുണങ്ങി ഭൂമി, ജലസ്രോതസുകൾ വറ്റി... ഒരു മാസം മുൻപ് പ്രളയവും മലവെള്ളപ്പാച്ചിലും കണ്ട നാടാണ് ഇതെന്നു പറയില്ല. ഒക്ടോബർ, നവംബർ മാസങ്ങളിൽ ജില്ലയിൽ 181ശതമാനം അധികമഴയാണ് ലഭിച്ചത്. മെയ് മുതൽ ലഭിച്ച മഴവെള്ളം മൊത്തമായി ഭൂമി കുടിച്ചു തീർത്തപോലെ.

കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ചൂട് ജില്ലയിൽ 33ഡിഗ്രിയായിരുന്നു. വെയിലിൽ വാടിത്തളർന്ന മുഖങ്ങളാണെവിടെയും. ഉയർന്ന പ്രദേശങ്ങളിൽ കിണറുകൾ വറ്റി. നദികളിലെ ജലനിരപ്പ് അടിത്തട്ടിലെത്തി. കോന്നിയിലും റാന്നിയിലും പല മേഖലകളിലും വാഹനങ്ങളിൽ ടാങ്കുകളിൽ വെള്ളം നിറച്ച് വീടുകളിൽ വിൽക്കുന്നു. ഒരു ടാങ്കിന് 600 മുതൽ 700രൂപ വരെ വാങ്ങിയാണ് വെള്ളം വിൽക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് റാന്നി നിയോജക മണ്ഡലത്തിൽ ഹെൽപ്പ് ഡെസ്കുകൾ തുറന്നു. ഒരോ പഞ്ചായത്തിലും ഒരു ഉദ്യോഗസ്ഥനും വാർഡുമെമ്പറും ഹെൽപ്പ് ഡെസ്കിന്റെ ചുമതലകൾ നിർവഹിക്കും.

കാടുമൂടി കനാലുകൾ

വേനൽക്കാലത്ത് ജലവിതരണം നടത്തേണ്ട പി.എെ.പി, കെ.എെ.പി കനാലുകൾ കാടുമൂടി കിടക്കുന്നു. തൊഴിലുറപ്പ് പദ്ധതിക്കാരാണ് മുൻ വർഷങ്ങളിൽ കനാലുകൾ വൃത്തിയാക്കിയിരുന്നത്. ഇൗവർഷം കനാൽ ശുചീകരണം തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കിയതായാണ് വിവരം. എല്ലാവർഷവും ജനുവരി മാസത്തിൽ ജലവിതരണത്തിന് മുന്നോടിയായി കനാൽ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എെ.പി, പി.എെ.പി അധികൃതർ പഞ്ചായത്തുകൾക്ക് കത്ത് നൽകാറുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ശുചീകരിക്കാത്തതും മണ്ണിടിഞ്ഞ് കിടക്കുന്നതുമായ കനാലുകളിലൂടെ വെള്ളം ഒഴുക്കിവിടുന്നത് സമീപവീട‌ുകൾക്ക് ദുരിതമാകാറുണ്ട്.

ശുദ്ധജല പദ്ധതികൾ

പ്രളയത്തിൽ മലവെള്ളവും ചെളിയും ഒഴുകിക്കയറിയ ശുദ്ധജല പദ്ധതികളുടെ പമ്പ് ഹൗസുകളിൽ അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തിയാകാനുണ്ട്. അത്തിക്കയം - പെരുനാട് ശുദ്ധജല പദ്ധതി മാർച്ചിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രമോദ് നാരായണൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കുട‌ിവെള്ളപ്രശ്നം പരിഹരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയിൽ പല പഞ്ചായത്തുകളിലും അപേക്ഷകൾ കുറവെന്നാണ് അധികൃതരുടെ വിശദീകരണം.

കുടിവെള്ള വിതരണത്തിന്
പഞ്ചായത്തുകളിൽ ഹെൽപ്പ്ഡെസ്ക്

റാന്നി : വേനൽക്കാലത്ത് മലയോരത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് പഞ്ചായത്ത് തോറും ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനമായി. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ത്രിതലപഞ്ചായത്ത് ഭാരവാഹികളുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുകളിലെ ഒരു ഉദ്യോഗസ്ഥനും ഒരുഅംഗവും ഹെൽപ്പ്ഡെസ്കിന് ചുമതല വഹിക്കും. ഇവർക്ക് ലഭിക്കുന്ന പരാതികൾ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കും.
പൊതുവിതരണ പൈപ്പുകളിലെ തകരാർ അടിയന്തരമായി പരിഹരിച്ച് ജലവിതരണം സുഗമമാക്കും. പൊതുമരാമത്ത് റോഡുകളിൽ പൈപ്പുഇടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ പേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.