SignIn
Kerala Kaumudi Online
Saturday, 20 April 2024 1.29 AM IST

മഹാഗുരുവിന്റെ ദർശനം ഇന്ന് ലോകത്തിന് ആവശ്യം: സ്വാമി സച്ചിദാനന്ദ

d
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയെന്ന തത്വദർശനം ജാതി,​ മത,​ ദേശ പരിധികൾ വിട്ട് ലോകം മുഴുവൻ ഇന്ന് ആവശ്യമായിരിക്കുകയാണെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർത്ഥാടന സന്ദേശത്തിൽ പറഞ്ഞു.

ജാതി,​ മത ഭേദംകൊണ്ട് വ്യാപൃതമാകുന്ന കാട്ടുതീ അണയ്ക്കാൻ ശ്രീനാരായണ ദർശനത്തിന് കഴിയും. മതമല്ല, മനുഷ്യനാണ് വലുത്, മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന മഹാഗുരുവിന്റെ ദിവ്യ വാണികൾ ജന സമൂഹത്തെ മനുഷ്യത്വത്തിലേക്കും സമത്വത്തിലേക്കും നയിക്കും. ഉജ്ജ്വലവും ദീർഘവും വിപുലവും സാർവ ജനീനവും അന്യൂനവുമായ ആദരവ് ശ്രീനാരായണ ഗുരുദേവനല്ലാതെ ഇന്ത്യയിൽ അടുത്ത നൂറ്റാണ്ടുകളിലൊന്നും മറ്റാർക്കും സിദ്ധിച്ചിട്ടില്ല.

പഞ്ചശുദ്ധിയുടെയും പഞ്ചധർമ്മത്തിന്റെയും പ്രാധാന്യം നൂറു വർഷങ്ങൾക്കു മുൻപ് ഗുരു പറഞ്ഞു. ശുചിത്വമാണ് ഈശ്വരനെന്ന് അരുളിചെയ്തു. എന്നാൽ കൊവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ചപ്പോഴാണ് ഗുരുഭക്തർപോലും ഗുരുദേവ വാണി ശ്രദ്ധിച്ചത്. നിരവധി പുണ്യ മഹാമഹങ്ങൾ വന്നണയുന്ന 2022 നെ ഗുരുദേവ ദിവ്യ സ്മരണകളോടെ വരവേൽക്കാം. ഗുരുദേവ തീർത്ഥാടന നവതി വർഷമാണ് 2022. രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിൽ ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദിയും 2022ൽ തന്നെ. ഗുരുദേവന്റെ മഹാസങ്കൽപ്പമായി സ്ഥാപിതമായ മത മഹാപാഠശാലയുടെ കനക ജ്യൂബിലിയും നമ്മുടെ സ്മൃതിപഥത്തിൽ നിറഞ്ഞു നിൽക്കുന്നു. സത്യവ്രത സ്വാമികൾ ശിവഗിരി മഠത്തിന്റെ മുഖപത്രമായി ആരംഭിച്ച നവജീവൻ മാസികയുടെ പ്രസാദക ശതാബ്ദിയും മഹാകവി കുമാരനാശാന്റെ ജനകീയകാവ്യങ്ങളായ ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചനാ ശതാബ്ദികളും ഇക്കൊല്ലമാണ്. ശ്രീനാരായണ പ്രസ്ഥാനത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുള്ള ഈ മഹാമഹങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ആഘോഷിക്കാൻ ആവശ്യമായ സംവിധാനങ്ങൾ മഠം ഒരുക്കുകയാണ്.

അന്നും ഇന്നും അനുദിനം തീർത്ഥാടന വേളകളിലും ശിവഗിരിയിൽ ദർശനാർത്ഥം എത്തുന്ന ജനലക്ഷങ്ങൾക്ക് ഭഗവാന്റെ അദൃശ്യമായ ദിവ്യ സാന്നിദ്ധ്യം അനുഭവ വേദ്യമാണ്. ഈ ദിവ്യാനുഭവമാണ് ഗുരു ഭക്തർക്ക് കരുത്തും ശാന്തിയും ജീവിതത്തിൽ പ്രത്യാശയും നൽകുന്നത്. ഇന്ത്യാ ചരിത്രത്തിലെ അവതാര മൂർത്തികളുടെയും സിദ്ധ പുരുഷന്മാരുടെയും കൂട്ടത്തിൽ ഗുരുദേവൻ ഉപാസനാ ദേവനായി നിലകൊള്ളുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇന്നലെ നടന്ന തീർത്ഥാടക സമ്മേളനത്തിൽ ധർമ്മ സംഘം ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം സ്വാമി വിശാലാനന്ദയാണ് സന്ദേശം വായിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.