തൃശൂർ: സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ അരശനംപട്ടി സ്വദേശി ആനന്ദനെ (സൽമാൻ- 42) ആണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് പി.എൻ. വിനോദ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 26ന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിലുള്ള വേലൂർ പഞ്ചായത്തിലെ കിരാലൂരിലാണ് കേസിനാസ്പദ സംഭവം നടന്നത്.
ഐക്യനഗർ കോളനിയിലുളള വാടക വീട്ടിൽ വച്ച് കുടുംബ വഴക്കിനെ തുടർന്ന് മൂന്ന് വയസുളള ആൺകുട്ടിയെ കാലിൽ പൊക്കി തല തറയിൽ അടിച്ചു. തലയിൽ ഗുരുതര പരക്കേറ്റ കുട്ടി പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. എരുമപ്പെട്ടി എസ്.ഐ: കെ.വി. അനിൽകുമാർ രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ രാജേഷ് കെ. മേനോൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.ബി. സുനിൽകുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |