കോഴിക്കോട്: കോവളത്തേതുപോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. . ടൂറിസം കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിംഗാണ് വേണ്ടത്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്നമെന്നും അതുപോലും ഉണ്ടാവാൻ പാടില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ചുള്ള പൊലീസ് അസോസിയേഷന്റെ വിശദീകരണം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോവളത്തു നടന്നതു തികച്ചും ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം വിവാദമായതോടെ സംഭവത്തിൽ ഇടപെട്ട പൊലീസുകാരനെതിരെ നടപടി എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കോവളം ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തു.
ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതിനാണ് തടഞ്ഞതെന്നും എസ്. ഐയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതേ സമയം തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർ വ്യക്തമാക്കിയിരുന്നു. പുതുവർഷത്തലേന്ന് കേരളത്തിന് നാണക്കേടായ കോവളം സംഭവം വലിയ ചർച്ചയായതോടെയാണ് മുഖ്യമന്ത്രി ഇടപട്ട് നടപടി എടുത്തത്. കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിൽ ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |