കോട്ടയം: മന്നം ജയന്തിക്ക് പൂർണ അവധി അനുവദിക്കണമെന്ന എൻ.എസ്.എസിന്റെ അപേക്ഷ അംഗീകരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ . എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരനും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പിയും സുകുമാരൻ നായരെ പിന്തുണച്ചു.
മന്നം ജയന്തി നിയന്ത്രിത അവധിയായി നേരത്തേ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു . ഇത് നെഗോഷ്യബിൾ ഇൻസ്ടമെന്റ്സ് ആക്ട് പരിധിയിൽപ്പെടുത്തി പൂർണ അവധിയാക്കണമെന്നത് ഇടതു സർക്കാരിനോടുള്ള എൻ.എസ്.എസിന്റെ ആവശ്യം അംഗീകരിച്ചില്ല ശബരിമല പ്രക്ഷോഭത്തിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൻ.എസ്.എസ് നിലപാട് ഇടതു മുന്നണിക്കെതിരെയായിരുന്നു . മുന്നാക്ക സമുദായ സംവരണത്തിന് സംസ്ഥാന സർക്കാർ സാമ്പിൾ സർവേ നടത്തുന്നതിനോടും എൻ.എസ്.എസ് ഇടഞ്ഞിരുന്നു. മന്നം ജയന്തി ദിനത്തിൽ അവധിക്കാര്യത്തിൽ തെറ്റായ സമീപനം സർക്കാർ തിരുത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. ഇക്കൂട്ടർ നവോത്ഥാന നായകനായി ചിലയിടത്തൊക്കെ മന്നത്ത് പത്മനാഭന്റെ ചിത്രം ഉയർത്തിപ്പിടിക്കുന്ന ഇരട്ടത്താപ്പ് നയം ജനങ്ങൾ മനസ്സിലാക്കുമെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു.
'മന്നം ജയന്തിക്ക് പൂർണ്ണ അവധി വേണമെന്ന എൻ.എസ് എസിന്റെ ആവശ്യം ന്യായമാണ് . ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേത് നിഷേധാത്മക നിലപാടാണ് .
-വി.മുരളീധരൻ
കേന്ദ്ര മന്ത്രി
'മന്നം ജയന്തി അവധിയാക്കിയത് യു.ഡി.എഫാണ്.തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് പക്ഷം പിടിക്കാത്തതു കൊണ്ടാകാം സർക്കാരിന്റെ നിഷേധാത്മക സമീപനം' .
-കെ.മുരളീധരൻ എം.പി
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |