തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രത കണക്കിലെടുത്ത് കഴിഞ്ഞ നാല് ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യു തുടരില്ല. എന്നാൽ ജാഗ്രത കൈവിടരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചു. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിസംബർ 30 മുതൽ രാത്രി പത്തു മുതൽ രാവിലെ അഞ്ച് വരെ കർഫ്യു ഏർപ്പെടുത്തിയത്. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. നാലു ദിവസത്തിനിടെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 860 കേസുകൾ രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |