ഇസ്ലാമാബാദ് : വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ 100 വർഷം പഴക്കമുള്ള മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിൽ നടന്ന ആരാധനയിൽ ഇന്ത്യ, യുഎസ്, യു.എ.ഇ രാജ്യങ്ങളിൽ നിന്നുള്ള ഭക്തരുടെ സംഘം പങ്കെടുത്തു. പാകിസ്ഥാനി ഹിന്ദു കൗൺസിലും പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസും സംയുക്തമായാണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. തീർത്ഥാടകർക്ക് താമസിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ശനിയാഴ്ച രാവിലെ ആരംഭിച്ച ആഘോഷം ഇന്നലെ ഉച്ചവരെ നീണ്ടുനിന്നു. ഇന്ത്യയിൽ നിന്ന് ഇരുന്നൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. വാഗ അതിർത്തിയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇവർ ക്ഷേത്രത്തിലെത്തി പൂജയിൽ പങ്കെടുത്തത്. ക്ഷേത്രത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഖൈബർ പഖ്തൂൺഖ്വയിലെ കരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരമഹൻസ് ജിയുടെ ക്ഷേത്രത്തിന് 2020 ൽ മതമൗലികവാദികളുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ക്ഷേത്രം നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |