കൊച്ചി: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ 'സേഫ് സോൺ പദ്ധതി' നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
വാഹനങ്ങൾ തകരാറിലായാൽ സൗജന്യമായി നന്നാക്കുന്നുണ്ട്. അപകടസാദ്ധ്യതയുള്ള മേഖലകളിൽ പട്രോളിംഗ് ഏർപ്പെടുത്തി. സേഫ് സോൺ പദ്ധതിക്കായി 65 ലക്ഷം രൂപ അനുവദിച്ചു. നവംബർ 15ന് പദ്ധതി ആരംഭിച്ചതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
തീർത്ഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. അപകടത്തിൽ തീർത്ഥാടകർ മരിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത്കുമാർ എന്നിവരുൾപ്പെട്ട സർക്കാരിന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |