ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. തടാകത്തിന്റെ തെക്കും വടക്കും കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം യഥാർത്ഥ നിർന്ത്രണരേഖയ്ക്ക് അടുത്തായി ചൈനയുടെ അധീനതയിലുള്ള സ്ഥലത്താണ്. അടിയന്തര ഘട്ടങ്ങളിൽ ആയുധങ്ങളുൾപ്പെടെയുള്ള സൈനിക നീക്കം എളുപ്പമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
കഴിഞ്ഞ ആഗസ്റ്റിൽ പാംഗോങിന്റെ തെക്കൻ തീരത്ത് ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യൻ സേന വിഫലമാക്കിയിരുന്നു. കൈലാസ് പർവത നിരകൾക്കു മുകളിൽ സ്ഥാനം പിടിച്ച ഇന്ത്യൻ സേനയോട് എതിരിടാനാകാതെ ചൈനീസ് പട്ടാളം പിന്തിരിഞ്ഞു. ഉഭയകക്ഷി ധാരണ പ്രകാരം പാംഗോങ് കരയിൽ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ച ശേഷം സംഘർഷം കുറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ പ്രകോപനം.
ഗാൽവനിൽ പതാകയും
ജനുവരി ഒന്നിന് ഗാൽവൻ താഴ്വരയിൽ അതിർത്തിയോട് ചേർന്ന് അവരുടെ ദേശീയ പതാക ഉയർത്തിയും ചൈനീസ് പട്ടാളം പ്രകോപനം സൃഷ്ടിച്ചു. വീഡിയോ ദൃശ്യത്തോടൊപ്പം ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് വിശദമാക്കുന്ന പുതുവത്സര സന്ദേശം സൈന്യം ജനങ്ങൾക്ക് നൽകിയിരുന്നു.
'ഗാൽവനിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ഇനിയെങ്കിലും പ്രധാനമന്ത്രി മൗനം വെടിയണം"
- രാഹുൽ ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |