കൊച്ചി: സിൽവർ ലൈനിൽ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണ്. സിൽവർലൈൻ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തിൽ ഭിത്തി നിർമിക്കേണ്ടിവരും.
അത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാർഗങ്ങൾ തടസ്സപ്പെടും. സർക്കാർ ചെലവ് കുറച്ച് കാണിച്ച് എന്തിനാണ് വസ്തുതകൾ മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസന പ്രവർതതനങ്ങളിൽ സാവകാശം വേണം. വൻകിട പദ്ധതികളുടെ ഡിപിആർ പുറത്തു വിടില്ലെന്ന വാദം തെറ്റാണ്. താൻ തയ്യാറാക്കിയ പല പദ്ധതികളുടെയും ഡിപിആർ പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |