മുംബയ് : മുസ്ലിം വനിതകൾക്കെതിരെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷൻ വഴി വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ വീണ്ടും അറസ്റ്റ്. ഉത്തരാഖണ്ഡ് സ്വദേശിയായ 21 കാരൻ മായങ്ക് റാവലാണ് ഇന്നലെ പുലർച്ചെ അറസ്റ്റിലായത്.
നേരത്തെ, 18കാരിയടക്കം രണ്ട് പേർ അറസ്റ്റിലായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും മുംബയ് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്വേത സിംഗാണ് മുഖ്യപ്രതിയെന്നാണ് വിവരം. മറ്റു മൂന്ന് ആപ്പുകൾ കൂടി ശ്വേത ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു. ട്വിറ്ററിൽ ഉൾപ്പെടെ വ്യാജ ശ്വേതയ്ക്ക് വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ശ്വേതയുടെ കുടുംബം സാമ്പത്തികമായി വളരെ പിന്നിലാണെന്നും പണത്തിന് വേണ്ടിയാണ് ഇതെല്ലാെം ചെയ്തതെന്നും
പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |