കൊല്ലം. സിംഗപ്പൂർ രജിസ്ട്രേഷനുള്ള 'ഓഷ്യൻ ജൂപ്പിറ്റർ' കപ്പൽ തകരാർ പരിഹരിച്ച് കൊല്ലം തുറമുഖത്തുനിന്ന് ഇന്നുമടങ്ങും. കപ്പലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ 13 ദിവസമെടുത്തു. പ്രതിദിനം 40,000 രൂപയാണ് വാടകയിനത്തിൽ തുറമുഖത്തിന് വരുമാനം ലഭിച്ചത്.
ഡിസംബർ 23നാണ് തുറമുഖത്തു നിന്ന് മൂന്നു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടത്. എൻജിൻ റൂമിലെ സീ വാട്ടർ പൈപ്പ് ലൈനിലാണ് തകരാർ കണ്ടത്. കൊച്ചിൻ മറൈൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധി റിയാസ് റഹിമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി തകരാർ പരിശോധിക്കുകയും പൈപ്പ് അഴിച്ചെടുത്ത് കൊച്ചിയിൽ എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തി തിരികെയെത്തിക്കുകയുമായിരുന്നു. 40 ലക്ഷത്തോളം രൂപ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ചെലവായി.
കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് ഏജൻസിയാണ് എമിഗ്രേഷൻ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിത്. കസ്റ്റംസ് സൂപ്രണ്ട് റോബിൻ ബേബിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കപ്പലിലെത്തി പരിശോധനകൾ നടത്തി. 7 രാജ്യങ്ങളിൽ നിന്നുളള 20 ജീവനക്കാർ കപ്പലിലുണ്ട്. ഇന്നു വൈകുന്നേരം ആറോടെ കപ്പൽ മടക്ക യാത്ര ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |