നീലേശ്വരം: കയ്യൂർ-ചീമേനി പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലായി റഗുലേറ്റർ കം ബ്രിഡ്ജ് തുറന്ന് കൊടുത്തതോടെ തേജസ്വിനി പുഴയോരം സഞ്ചാരികളെ മാടി വിളിക്കുന്നു. കഴിഞ്ഞ മാസം 26നാണ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന് കൊടുത്തത്.
പാലം തുറന്ന് കൊടുത്തതോടെ വൈകുന്നേരങ്ങളിൽ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് കാണാനെത്തുന്നവരുടെ തിരക്ക് കൂടി വരികയാണ്.
കയ്യൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂറിസം വില്ലേജ് കമ്പനി തേജസ്വിനി പുഴയിൽ കയാക്കിംഗ് പാർക്ക് തുടങ്ങിയിരിക്കയാണ്. പുഴയോരത്ത് 18 സെൻറ് സ്ഥലം വാങ്ങിയാണ് അടുത്തുതന്നെ കുട്ടികളുടെ പാർക്ക്, ഫെഡൽ ബോട്ട്, സഫാരി ബോട്ട് എന്നിവ തുടങ്ങാനിരിക്കുകയാണ്. ഇതിന് ശേഷം റോപ്പ് വേ നിർമ്മാണത്തിനും പദ്ധതിയുണ്ട്. ഇവയെല്ലാം സജ്ജമായാൽ തേജസ്വിനി പുഴയോരം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും ഇതിന് പുറമെ മുക്കടയിലേക്ക് ഹൗസ് ബോട്ട് യാത്രയും ആരംഭിച്ചാൽ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കാനിടയുണ്ട്. ഇപ്പോൾ തന്നെ റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായതിന് ശേഷം പാലായിൽ നിന്ന് കിഴക്കു ഭാഗത്തേക്ക് ജലവിതാനം ഉയർന്നിട്ടുണ്ട്.
നിലവാരമില്ല റോഡിന്
എന്നാൽ പാലായിലേക്ക് നീലേശ്വരം ഇടത്തോട് റോഡിൽ നിന്ന് പാലായിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്.അത് പോലെ കൂക്കോട്ട് നിന്ന് കയ്യൂർ വേട്ടക്കൊരുമകൻ ക്ഷേത്രം വരെയുള്ള റോഡ് വികസിപ്പിച്ചാൽ മാത്രമെ ഇവിടേക്കുള്ള യാത്ര സുഗമമാവുകയുള്ളു.
തേജസ്വിനി പുഴയിൽ കയാക്കിംഗ് എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |