ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് പ്ളാറ്റ് ഫോമിൽ ഇറക്കിയ രണ്ട് ലക്ഷം രൂപ വിലവരുന്ന 436കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ ആർ.പി.എഫ് പിടികൂടി.
ഇന്നലെ രാവിലെ മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ ആലപ്പുഴ സ്വദേശിയുടെ പേരിൽ ഇലക്ട്രോണിക് സാധനത്തിന്റെ ലേബലിൽ എത്തിയ പാഴ്സൽ ബാഗിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. ബാഗ്ളൂരിൽ നിന്ന് മഞ്ചു എന്ന പേരിൽ ആലപ്പുഴ സ്വദേശി ദീപകിന്റെ പേരിലാണ് പാഴ്സൽ ബാഗ് എത്തിയത്. ഇരുവരുടെയും പൂർണമായ മേൽവിലാസം ബാഗിൽ രേഖപ്പെടുത്തിയിരുന്നില്ല. പ്ളാറ്റ് ഫോമിൽ ഇറക്കിയ ബാഗ് ഏറെ സമയം കഴിഞ്ഞിട്ടും അവകാശികൾ എത്തി എടുക്കാത്തതിനാൽ സംശയം തോന്നിയ ആർ.പി.എഫ് ഇൻസ്പെക്ടർ ബി.എൽ. ബിനുകുമാർ, എ.എസ്.ഐ അജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തുറന്നു നോക്കിയപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങളാണെന്ന് അറിഞ്ഞത്. ആർ.പി.എഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |