കൊല്ലങ്കോട്: വെങ്ങുനാട് ദേശത്തിൻ്റെ (കൊല്ലങ്കോട്) ചരിത്ര സ്മരണകളുണർത്തുന്ന പുലിക്കോട് അയ്യപ്പൻകാവിലെ ആറാട്ട് മഹോത്സവം ആഘോഷിച്ചു. രാജഭരണകാലത്ത് തുടങ്ങിയ ആറാട്ട് ഉത്സവം പുതുതലയിൽപ്പെട്ടവരും ആചാരാനുഷ്ടാനങ്ങൾ പാലിച്ചാണ് ആഘോഷത്തോടെ കൊണ്ടാടിയത്. വെങ്ങുനാട് സ്വരൂപം വലിയ കാരണവർ ശ്രീ രവിവർമ്മ തമ്പുരാൻ ആറാട്ട് മഹോത്സവങ്ങളുടേയും പുലിക്കോട് അയ്യപ്പൻകാവിന്റെയും രക്ഷാധികാരിയായി പ്രവർത്തിച്ചുവരുന്നു.
രാവിലെ ആചാരവെടിയോടെ ആറാട്ട് ഉത്സവങ്ങൾക്ക് തുടക്കമായി. ഗണപതി ഹോമം, ഉഷപൂജ, ലക്ഷാർച്ചനയ്ക്ക് ശേഷം ഉച്ചപൂജ, പഞ്ചവാദ്യം എന്നിവയുണ്ടായി. ആലമ്പള്ളം വിഷ്ണു പാദത്തിൽ ആറാട്ട് കുളിക്കാനായി ഭഗവാൻ ആനപ്പുറത്തേറി പെരുമാൾ ഗ്രാമം ഇരഞ്ഞിമന്ദം പുളിമന്ദം പുഴയ്ക്കൽ തറ ഭഗവതിമാരുടെ അനുഗ്രഹം വാങ്ങി പോകുമ്പോൾ ഗ്രാമവാസികൾ നിറപറയും നിലവിളക്കുമായി സ്വീകരിച്ചു. ആറാടിയ ശേഷം മുതലിയാർ ഗണപതി ക്ഷേത്രത്തിൽ അന്തിയുറങ്ങി പുലർച്ചെ മൂലസ്ഥാനത്തെത്തി. തുടർന്ന് കുളത്തേരിൽ പ്രദക്ഷിണം വെച്ച് കുളത്തിൽ ആറാടി മഞ്ഞൾ നീരാട്ടിനു ശേഷം ദീപാരാധന നടത്തി കഴിഞ്ഞതോടെ ഈ വർഷത്തെ ആറാട്ടുമഹോത്സവത്തിന് സമാപനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |