ജറുസലേം: ഇസ്രയേലിൽ കൊവിഡ് വാക്സിന്റെ നാലാം ഡോസ് വിതരണം ആരംഭിച്ചെങ്കിലും രോഗികൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേലിൽ ബുധനാഴ്ച 12,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനനവാണിത്. ചൊവ്വാഴ്ച രാജ്യത്ത് 11,978 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 60,000ത്തോളം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇസ്രയേലിൽ 9.4 ദശലക്ഷം ജനങ്ങളിൽ ഏകദേശം 4.3 ദശലക്ഷം ആളുകൾക്ക് മൂന്ന് ഡോസ് കൊവിഡ് വാക്സിൻ നല്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ മുഴുവൻ ജനങ്ങളും എത്രയും വേഗം ബൂസ്റ്റർ ഡോസുകൾ എടുക്കാൻ മടി കാട്ടരുതെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു. വാക്സിനേഷൻ പൂർത്തീകരിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നവർക്ക് കൊവിഡ് വലിയ വെല്ലുവിളി ആകില്ലെന്നും ബെന്നറ്റ് കൂട്ടിച്ചേർത്തു. ഇസ്രയേലിൽ ഇതു വരെ ആകെ 1.4 മില്യൺ കൊവിഡ് കേസുകളും 8247 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |