കോട്ടയം : ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായി 4,29,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു. 859 അപേക്ഷകർക്കാണ് ധനസഹായം കൈമാറിയത്. ജില്ലയിൽ ലഭിച്ച 1198 അപേക്ഷകളിൽ 1071 എണ്ണത്തിന് അംഗീകാരം നൽകി. 50,000 രൂപ വീതമാണ് സഹായം നൽകുന്നത്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർ കൊവിഡ് ബാധിച്ച് മരിച്ചതു സംബന്ധിച്ച ഔദ്യോഗിക രേഖയായ കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് അല്ലെങ്കിൽ ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, അവകാശികളുടെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് വിവരങ്ങൾ എന്നിവ സഹിതം relief.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി നേരിട്ടും അക്ഷയകേന്ദ്രം, റവന്യു പോർട്ടൽ വഴി വില്ലേജ്, താലൂക്ക് ഓഫീസ് എന്നിവ മുഖേനയും അപേക്ഷ നൽകാം. സർക്കാർ മാനദണ്ഡ പ്രകാരം കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടുന്നതിന് അർഹതയുണ്ടായിട്ടും ഔദ്യോഗിക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അപ്പീൽ അപേക്ഷ ഓൺലൈനായി covid19.kerala.gov.in സമർപ്പിച്ച് ഐ.സി.എം.ആർ. സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ധനസഹായത്തിന് അപേക്ഷ നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |