കൊച്ചി: വേനലിൽ തെങ്ങിലെ ഫംഗസ് ബാധയും വെള്ളീച്ച ആക്രമണവും രൂക്ഷമായതോടെ തേങ്ങ ഉത്പാദനം കുറയുമെന്ന് കേരകർഷകർക്ക് ആശങ്ക. തേങ്ങയ്‌ക്ക് താങ്ങുവില വന്നതിന്റെ ആശ്വാസത്തിനിടെയാണ് പ്രതിസന്ധി.
വെള്ളീച്ച ആക്രമണം തെക്കൻ കേരളത്തിലാണ് രൂക്ഷം. കൂമ്പു ചീയൽ, ചെന്നീരൊലിപ്പ്, തഞ്ചാവൂർവാട്ടം, ഓലചീയൽ, കൂമ്പടപ്പ്, ഇലപ്പുള്ളി രോഗം തുടങ്ങിയ ഫംഗസ് അനുബന്ധ രോഗങ്ങളും വ്യാപകമായി. ചൂട് കൂടിയതാണ് കാരണം.
വെള്ളീച്ച
തെങ്ങോലയുടെ അടിവശത്ത് കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്ന ചെറുപ്രാണികൾ. ഓലയുടെ അടിവശത്ത് വൃത്താകൃതിയിൽ ഇവ മുട്ടകൾ നിക്ഷേപിക്കുന്നു. 24 - 48 മണിക്കൂറിൽ കുഞ്ഞുങ്ങളുണ്ടാകും. വെള്ളീച്ചകളുടെ സ്രവം മൂലം ഉണ്ടാകുന്ന ചാരപൂപ്പൽ (സൂട്ടി മോൾ) തെങ്ങിലെ ഹരിതക പ്രവർത്തനം തടഞ്ഞ് കായ്ഫലം കുറയ്ക്കും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ രൂക്ഷം.
ലക്ഷണം
ഓലയുടെ അടിവശത്ത് പഞ്ഞിപോലുള്ള പദാർത്ഥങ്ങൾ. ഓലയുടെ മുകൾവശത്ത് കറുത്ത പൂപ്പൽ.
പ്രതിരോധത്തിന്
ചെന്നീരൊലിപ്പ്
തെങ്ങിന്റെ തടിയിൽ നിന്ന് തവിട്ടുകലർന്ന ചുവന്ന ദ്രാവകം ഊറിവരും. കടുത്ത വരൾച്ചക്കാലത്താണ് രോഗവ്യാപനം.
തഞ്ചാവൂർ വാട്ടം
താഴത്തെ നിരകളിലെ ഓല നിറംമങ്ങി വാടും. വേരുകൾ ചീഞ്ഞു നശിക്കും. തേങ്ങ പൊഴിയും. മണ്ട മറിഞ്ഞ് തെങ്ങ് നശിക്കും.
കൂമ്പുചീയൽ
നാമ്പോലയിൽ മഞ്ഞനിറം. നാമ്പ് ഒടിയുകയോ ഉണങ്ങുകയോ ചെയ്യും.
ഫംഗസ് മൂലം കായ്ഫലം കുറയുന്നെന്ന പരാതി ഏറെയാണ്. വേനൽക്കാലത്താണ് ഫംഗസ് ബാധ കൂടുതൽ.
പ്രമോദ് പി. കുര്യൻ
അസി.ഡയറക്ടർ
നാളികേര വികസന ബോർഡ്
150 തേങ്ങവരെ ഏഴ് തെങ്ങിൽനിന്ന് കിട്ടിയിരുന്നതാണ്. ഫംഗസ് ബാധിച്ചതോടെ 75-80 എണ്ണമായി കുറഞ്ഞു.
സതീഷ് പടക്കാറ,
തെങ്ങ് കർഷകൻ, ഇടക്കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |