ലണ്ടൻ : സ്ത്രീകൾ ശസ്ത്രക്രിയയ്ക്ക് വിധേയയാകുമ്പോൾ, ഓപ്പറേഷൻ ചെയ്യുന്നത് പുരുഷ ഡോക്ടർമാരാണെങ്കിൽ മരണ നിരക്ക് കൂടുതലായാരിക്കും. കേട്ടാൽ ആരുടേയും നെറ്റി ചുളിക്കുന്ന ഈ റിപ്പോർട്ട് ഒരു പഠനത്തിന്റെ ഫലമായി പുറത്ത് വന്നിട്ടുള്ളത്. ലോകത്ത് ആദ്യമായാണ് സർജൻമാരുടേയും രോഗികളുടേയും ലിംഗത്തെ അടിസ്ഥാനമാക്കി പഠനം നടന്നത്. ജമാ സർജറി എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഫലം പറയുന്നത് പുരുഷൻമാരായ സർജൻമാർ ശസ്ത്രക്രിയ നടത്തുമ്പോൾ സ്ത്രീകൾക്ക് മോശം ഫലമുണ്ടാകാനുള്ള സാദ്ധ്യത 15 ശതമാനവും മരിക്കാനുള്ള സാധ്യത 32 ശതമാനവും കൂടുതലാണെന്നാണ്.
1.3 ദശലക്ഷം രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2007 നും 2019 നും ഇടയിൽ 2,937 ശസ്ത്രക്രിയാ വിദഗ്ദ്ധർ നടത്തിയ 21 തരം ശസ്ത്രക്രിയകൾക്ക് വിധേയരായ 1,320,108 രോഗികളുടെ രേഖകളാണ് എടുത്തശേഷം വനിത, പുരുഷ സർജൻമാർ നടത്തുന്ന ശസ്ത്രക്രിയകളിലാണ് പഠനം നടന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവരിൽ മരണം, ആശുപത്രിയിലേക്ക് മടങ്ങൽ, 30 ദിവസത്തിനുള്ളിൽ സങ്കീർണതകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. വനിത, പുരുഷ സർജൻമാർ നടത്തുന്ന 21 തരം ശസ്ത്രക്രിയകളിലാണ് പഠനം നടന്നത്. യു കെ അടക്കമുള്ള രാജ്യങ്ങളിൽ ശസ്ത്രക്രിയ കൂടുതലും പുരുഷാധിപത്യമുള്ള ജോലിയാണ്.
വനിതാ സർജന്റെ പരിചരണത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമ്പോൾ, പ്രത്യേകിച്ച് സ്ത്രീകളായ രോഗികളിൽ
മികച്ച ഫലം ലഭിക്കുന്നു. അതേസമയം ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന പുരുഷൻമാരിൽ സർജൻമാർ പുരുഷനായാലും സ്ത്രീയായാലും ഒരേതരത്തിലുള്ള ഫലമാണ് കാണുന്നത്. പരോക്ഷമായ ലൈംഗിക പക്ഷപാതങ്ങൾ, സർജന്റെ ഉപബോധമനസ്, മുൻവിധികൾ എന്നിവയാവാം ഇതിന് പിന്നിലെ കാരണങ്ങളെന്നാണ് പഠനവുമായി ബന്ധപ്പെട്ടവർ നൽകുന്ന കാരണം. ഈ കണ്ടെത്തലുകളിൽ ഡോക്ടർ രോഗി ബന്ധത്തെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |