മുംബയ്: ബുള്ളി ബായ് ആപ്ലിക്കേഷൻ കേസിലെ പ്രധാനപ്രതി നീരജ് ബിഷ്ണോയിയെ (21) ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആപ്പ് നിർമ്മിച്ചതിൽ ഒരു കുറ്റബോധവുമില്ലെന്നും ശരിയായ കാര്യമാണ് താൻ ചെയ്തതെന്ന് വിശ്വസിക്കുന്നുവെന്നും നീരജ് പറഞ്ഞു. അതേസമയം, എൻജിനിയറിംഗ് വിദ്യാർത്ഥിയായ നീരജിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അധികൃതർ അറിയിച്ചു. നവംബറിലാണ് ആപ്പ് നിർമ്മിച്ചതെന്നും 2021 ഡിസംബർ 31 നാണ് അത് പുറത്തുവിട്ടതെന്നും നീരജ് പൊലീസിനോട് പറഞ്ഞു. മുംബയ് പൊലീസിനെ കളിയാക്കുന്നതിന് വേണ്ടി നീരജ് മറ്റൊരു ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |