കാഞ്ഞങ്ങാട്: പ്രദേശത്തുകാർക്ക് വൈകുന്നേരങ്ങളിൽ കുടുംബസമേതം ഉല്ലസിക്കാൻ എത്തേണ്ട പുതിയകോട്ട മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കൈയിൽ. കോട്ടയുടെ മുകളിൽ ഒഴിഞ്ഞ ബിയർ കുപ്പികൾ നിറച്ചിട്ടുണ്ട്. പുല്ല് കയറിയ കോട്ടയ്ക്ക് തിങ്കളാഴ്ച മദ്യപസംഘം തീയിട്ടു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
പുരാവസ്തു വകുപ്പിന് കീഴിലുള്ള കോട്ട രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു വകുപ്പ് മന്ത്രിയായിരിക്കെ ഭാഗികമായി നവീകരിച്ചിരുന്നു.2018- 19 വർഷത്തെ നവീകരണത്തിന് ശേഷം കാര്യമായ ശ്രദ്ധ പതിഞ്ഞിട്ടില്ല. പുരാവസ്തു വകുപ്പിൽ നിന്ന് അനുമതി കിട്ടിയാൽ നഗരസഭയ്ക്ക് തന്നെ ഏറ്റെടുത്ത് ചെയ്യാം. ഡ്രൈവിംഗ് സ്കൂളുകാർ പരിശീലനത്തിന് ഉപയോഗിക്കുന്ന ഗ്രൗണ്ട് പാർക്കായും മാറ്റാം. ലൈറ്റും സ്ഥാപിച്ചാൽ നിത്യാനന്ദാശ്രമത്തിൽ എത്തുന്നവർ ഫോട്ടോയെടുക്കാൻ കോട്ടയിലേക്കെത്തും. ഇപ്പോൾ കോട്ടയ്ക്ക് മുകളിലേക്കുള്ള വഴി പുല്ല് നിറഞ്ഞതിനാൽ വഴുതിതാഴെ വീണ് നടുവൊടിയുന്ന അവസ്ഥയിലാണ്.ചരിത്രബോധം ഇല്ലാതെ മദ്യപർക്കും സാമൂഹ്യവിരുദ്ധർക്കും കോട്ടയിൽ വാഴാൻ അനുവദിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |