ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് കൊലക്കേസ് പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു. ദിനേഷ്, മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇരുവർക്കുമെതിരെ നിരവധി കേസുകളുണ്ട്.
ഇന്നലെ പുലർച്ചെ ചെങ്കൽപ്പേട്ടിലെ തിരുപുലിവനം വനപ്രദേശത്തായായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മൂന്നാമനായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച പൊലീസ് സ്റ്റേഷന് സമീപം കാർത്തിക്, മഹേഷ് എന്നിവരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവർ പൊലീസിനു നേരെയും ബോംബെറിഞ്ഞു. ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചു. സ്വയരക്ഷയ്ക്കായി പൊലീസ് ഇവരെ വെടിച്ചതാണെന്നാണ് വിവരം.പരിക്കേറ്റ രണ്ട് പൊലീസുകാർ ചികിത്സയിലാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |