പെരിങ്ങോട്ടുകര: കാനാടിക്കാവ് ശ്രീ വിഷ്ണുമായ ചാത്തൻസ്വാമി ക്ഷേത്രത്തിലെ തിറവെള്ളാട്ട് മഹോത്സവം ഭക്തിസാന്ദ്രം. രണ്ടാം ദിവസമായ ഇന്നലെ രാവിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും അഭിഷേക കാവടി പുറപ്പെട്ടു. കാവിൽ എത്തിച്ചേർന്ന കാവടിയെ മഠാധിപതി ഡോക്ടർ കെ.കെ വിഷ്ണുഭാരതീയ സ്വാമികളുടെ നേതൃത്വത്തിൽ എതിരേറ്റു.
തുടർന്ന് അഭിഷേകം, പഞ്ചവാദ്യം നടന്നു. ഉച്ചയ്ക്ക് കരിങ്കുട്ടി സ്വാമിക്ക് കളം, കളത്തിൽ നൃത്തം എന്നിവയുണ്ടായി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കക്കാട് രാജപ്പൻമാരാരുടെ ഡബിൾ തായമ്പക അരങ്ങേറി. രാത്രി 8ന് ചാത്തൻസ്വാമിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ് നടന്നു. പാണ്ടിമേളം അകമ്പടിയായി. ഇന്ന് രാവിലെ വിഷ്ണുമായ സ്വാമിയുടെ പത്മക്കളത്തിൽ പൂജ ആരംഭം. രാത്രി 8ന് വിഷ്ണുമായ സ്വാമി പുറത്തേക്കെഴുന്നള്ളും. ശേഷം പഞ്ചവാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |