ആറ്റിങ്ങൽ: എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുകയും കോടതി ചെലവും ഇതുവരെ ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 25,000 രൂപയും കുട്ടിക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.
കോടതി ഉത്തരവിന്റെ കോപ്പി ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്നും വിധിപ്രകാരമുള്ള യാതൊരു നടപടികളും ഇതുവരെയും ബന്ധപ്പെട്ടവർ നടത്തുകയോ തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.
ഹൈക്കോടതി അനുവദിച്ച തുക അപ്പീൽ പോകാതെ നൽകിയാൽ അതിൽ ഒരു ഭാഗം മകളുടെ പേരിലും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പിന്നൊരു ഭാഗം ആദിവാസി കുട്ടികളുടെ പഠനത്തിനുമായി ചെലവിടുമെന്നും മകൾക്ക് നീതി ലഭിക്കുന്നതിനായാണ് പോരാടിയതെന്നും നഷ്ടപരിഹാരത്തിനു വേണ്ടിയല്ലെന്നും ജയചന്ദ്രൻ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |