ന്യൂഡൽഹി: ചാൻസലർ പദവി ഒഴിഞ്ഞതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇതുവരെയും തന്നെ കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്നും മുൻ പ്രതിപക്ഷ നേതാവുമായുള്ള തർക്കത്തിന്റെ പേരിൽ തനിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഗവർണർ പറഞ്ഞു.
ഭരണഘടനാപരമായി പ്രാധാന്യമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് കടുത്ത നിലപാട് സ്വീകരിച്ചത്. കേരള സർവ്വകലാശാ രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് ബിരുദം നിരസിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ ഗവർണർ, എല്ലാകാര്യങ്ങളും എല്ലാവരോടും തുറന്നു പറയാൻ സാധിക്കില്ലെന്ന് മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |