കൊച്ചി: വീടുകളിൽ കഴിയുന്ന കിടപ്പുരോഗികളുടെ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി ലഘൂകരിക്കും. 200 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലവും സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രവും വേണമെന്ന വ്യവസ്ഥകൾ ഒഴിവാക്കും. പകരം, ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ടും വെള്ളക്കടലാസിലുള്ള സാക്ഷ്യപത്രവും മതിയാകും.
കേരളകൗമുദി വാർത്തയെ തുടർന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ്.
കെ.എസ്.ഇ.ബി ചെയർമാനും അഞ്ച് മുഴുവൻ സമയ ഡയറക്ടർമാരും ഉൾപ്പെട്ട ഭരണസമിതി തീരുമാനം കൈക്കൊണ്ടത്. അടുത്തയാഴ്ച ചേരുന്ന സമ്പൂർണ ബോർഡ് യോഗത്തിന്റെ അംഗീകാരത്തോടെ
ഉത്തരവിറങ്ങും. പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. 25ന് മുമ്പ് റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ നിർദ്ദേശം.
'ആവശ്യക്കാരായ എല്ലാവർക്കും ജീവൻരക്ഷാ ഉപകരണത്തിനുള്ള വൈദ്യുതി സൗജന്യമായി നൽകാനാണ് നടപടികൾ ലഘൂകരിക്കുന്നത്. കാലതാമസം ഒഴിവാക്കാനും ഇത് ഉപകരിക്കും'.
-കെ. കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി
'നടപടികൾ ലഘൂകരിക്കുന്നതിൽ സന്തോഷം. സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റിനൊക്കെ ഒന്നിലേറെത്തവണ കയറിയിറങ്ങേണ്ട അവസ്ഥയാണ് '.
-ടോമിൻ ജെ. മുക്കട
ഗുണഭോക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |