ഉന്നാവോ : പൊതുവേദിയിൽ വച്ച് കർഷകൻ മുഖത്തടിച്ച സംഭവത്തിൽ വിശഗദീകരണവുമായി ബി.ജെ.പി എം.എൽ.എ പങ്കജ് ഗുപ്‌ത. കര്‍ഷകന്‍ തന്റെ മുഖത്തടിച്ചുവെന്ന തരത്തില്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്ന് പങ്കജ് ഗുപ്ത. പറഞ്ഞു. വീഡിയോയില്‍ കാണുന്ന കര്‍ഷകന്‍ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതുപോലെ അദ്ദേഹം തന്റെ കവിളില്‍ തലോടുകയാണ് ചെയ്തതെന്നും എം.എൽ.എ പറഞ്ഞു.
ഉന്നാവില്‍ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കര്‍ഷകനായ ഛത്രപാൽ വേദിയിലേക്ക് കയറി എംഎല്‍എയുടെ മുഖത്തടിച്ചത്. കര്‍ഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങള്‍ വിശദീകരിച്ചത്. എംഎല്‍എയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു.
കർഷകൻ എം.എൽ.എയുടെ മുഖത്തടിക്കുന്ന വീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു. പൊലീസുകാരും ഉദ്യോഗസ്ഥരും നോക്കിനിൽക്കെ സ്റ്റേജിലെത്തിയ കർഷകൻ ബി.ജെ.പി എം.എൽ.എയുടെ മുഖത്തടിക്കുകയായിരുന്നു. പങ്കജ് ഗുപ്ത ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും നെറ്റിയിലും കവിളിലും കർഷകൻ കൈ ആഞ്ഞ് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അടിയേറ്റ വീഡിയോ പരിഹാസത്തിന് കാരണമായതോടെയാണ് പങ്കജ് ഗുപ്ത വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
Uttar Pradesh- Farmer leader slapped BJP MLA from Unnao Sadar Pankaj Gupta. This real securitybreach 🤣🤣. Pura desh ka same mood hai. @PMOIndia @BJP4India @yogi @brinderdhillon @LambaAlka @CHARANJITCHANNI #70000Kursi700Bande pic.twitter.com/bZONyCdkpR
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |