തിരുവനന്തപുരം: ദേശീയ-സംസ്ഥാന അവാർഡുകളുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ സംവിധായകൻ കെ.എസ്. സേതുമാധവന് പദ്മശ്രീ എങ്കിലും നൽകാത്തത് അദ്ദേഹത്തോടും മലയാള സിനിമയോടുമുള്ള കടുത്ത അവഹേളനമാണെന്ന് സംവിധായകനും സാഹിത്യകാരനുമായ വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ ഫിലിം കൾച്ചർ സംഘടിപ്പിച്ച കെ.എസ്. സേതുമാധവൻ അനുസ്മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരണാനന്തര ബഹുമതിയായെങ്കിലും പദ്മപുരസ്കാരം കെ.എസ്. സേതുമാധവന് നൽകണമെന്ന് സംവിധായകൻ ആർ. ശരത്തും അഭിപ്രായപ്പെട്ടു. അനിൽ ദേവ്, എം. മുഹമ്മദ് സലിം, സി. അജോയ്, ശ്രുതി വിജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |