കൊല്ലം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ നിയന്ത്റണങ്ങൾ കർശനമാക്കി. പൊതുസ്ഥലങ്ങൾ, ജോലിസ്ഥലം, യാത്രകൾ എന്നിവയ്ക്ക് മാസ്‌ക് നിർബന്ധമായും ധരിക്കണം. പൊതുഇടങ്ങളിൽ കുറഞ്ഞത് ആറ് അടി അകലം പാലിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴ ഈടാക്കും. സർക്കാർ നിർദ്ദേശാനുസരണം വീട്ടിൽ നിന്നുള്ള ജോലി (വർക്ക് ഫ്രം ഹോം) അതത് വകുപ്പുകൾ നടപ്പിലാക്കണം എന്നിവയാണ് പ്രധാന നിയന്ത്രണ നിർദ്ദേശങ്ങൾ.
ഓഫീസുകളിലും സ്ഥാപനങ്ങളിലുമുള്ള പ്രവേശന, നിർഗമന ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സാനിട്ടൈസർ, ഹാൻഡ്‌വാഷ്, തെർമൽ സ്‌കാനിംഗ് സംവിധാനം നിർബന്ധമാകും. ജോലിസ്ഥലങ്ങളിലും സാനിട്ടൈസേഷൻ ഉറപ്പാക്കും. വാതിൽപ്പടി പോലെ നിരന്തര സമ്പർക്കം ആവശ്യമാകുന്ന സ്ഥലങ്ങളിലും നിശ്ചിത ഇടവേളകളിൽ സാനിട്ടൈസ് ചെയ്യും. ഓഫീസുകളിൽ ജീവനക്കാർ സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കാനും നിർദ്ദേശം നൽകിയതായി എ.ഡി.എം അറിയിച്ചു. നിയന്ത്റണങ്ങൾ ഉറപ്പാക്കുന്നതിനുള്ള നോഡൽ ഓഫീസറായി ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ. യൂസഫിനെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |