കോന്നി : കല്ലേലിയിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈതച്ചക്ക തോട്ടത്തിൽ കാട്ടാനയിറങ്ങുന്നത് പതിവാകുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപം വരെ ഒറ്റയാൻ എത്താറുണ്ട്. കോന്നി കൊക്കാത്തോട് റോഡിലെ വയക്കര ഭാഗത്ത് പതിവായി ഒറ്റയാന്റെ സാന്നിദ്ധ്യമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബൈക്ക് യാത്രക്കാർക്ക് നേരെയും കാട്ടാന ആക്രമണം നടത്തി. രാത്രിയിൽ കൈതച്ചക്ക തോട്ടത്തിലെത്തുന്ന കാട്ടാന നേരം പുലർന്നാലും കാട്ടിലേക്ക് മടങ്ങാത്തത് തോട്ടത്തിലെ തൊഴിലാളികളെ ഭയപ്പാടിലാക്കുന്നുണ്ട്. റബ്ബർ റീപ്ലാന്റു ചെയ്ത തോട്ടത്തിൽ ഇടവിളയായി കൈതച്ചക്ക കൃഷിയാണുള്ളത്. കൈതച്ചെടിയും കൈതച്ചക്കയും ഭക്ഷിക്കാനാണ് സോളാർ വേലികൾ തകർത്ത് ഒറ്റയാനെത്തുന്നത്. വേനൽ കടുത്തതോടെ കല്ലേലി മേഖലയിൽ കാട്ടാനകളിറങ്ങുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |