വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം നൽകുന്ന പദ്ധതിക്ക് തുക അനുവദിച്ചു
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം നൽകുന്ന സഹായഹസ്തം പദ്ധതിക്ക് തുക നൽകാൻ ഭരണാനുമതി. ആദ്യഘട്ടത്തിൽ അഞ്ചുജില്ലകൾക്ക് തുക അനുവദിച്ചു. പദ്ധതിപ്രകാരം ഒരാൾക്ക് 30000 രൂപ ക്രമത്തിൽ ഒറ്റത്തവണ ധനസഹായമായി നൽകും. ഒരുജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 ഗുണഭോക്താക്കൾക്കാണ് സഹായം. 14 ജില്ലകളിൽ നിന്നും 140 പേർക്ക് ധനസഹായം നൽകുന്നതിന് 42,00,000 രൂപ അനുവദിച്ച് ഉത്തരവായി.
2021-22 വർഷത്തിൽ സഹായഹസ്തം പദ്ധതി പ്രകാരം ജില്ലാതലത്തിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാ വനിതാശിശു വികസന ഓഫീസർമാർക്കായിരുന്നു പദ്ധതി ചുമതല. അതിന്റെ അടിസ്ഥാനത്തിൽ അതത് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാർ അദ്ധ്യക്ഷനായിട്ടുള്ള ജില്ലാതല മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വനിതകൾക്ക് 30000 രൂപയിൽ ചെയ്യാൻ സാധിക്കുന്ന ഏത് സ്വയം തൊഴിൽ വേണമെങ്കിലും ചെയ്യാം. സ്വയംതൊഴിൽ ആരംഭിച്ച് അടുത്ത അഞ്ചുവർഷം വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോണിറ്ററിംഗ് സംഘം പരിശോധിക്കും.
തുക അനുവദിച്ച ജില്ലകൾ
പത്തനംതിട്ട : 30000
ഇടുക്കി : 30000
കോഴിക്കോട് :30000
വയനാട് :30000
കണ്ണൂർ :30000
ആകെ അനുവദിച്ച തുക: 1,50,0000
അതത് ജില്ലാ ഓഫീസികളിൽ നിന്ന് നൽകിയിട്ടുള്ള വിശദാശം അനുസരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നും ഗുണഭോക്താക്കളുടെ വിവരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് തുക അനുവദിക്കും. അടുത്ത വർഷം തുക വർദ്ധിപ്പിക്കാനും ആലോചനയുണ്ട്.
ബിന്ദു ഗോപിനാഥ്
അസിസ്റ്റന്റ് ഡയറക്ടർ
വനിതാശിശു വികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |