തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കെ, കേരളവും ആൾക്കൂട്ടം ഒഴിവാക്കാൻ കടുത്ത നടപടികളിലേക്ക് കടന്നേക്കും. ടി.പി.ആർ ഇന്നലെ 11 ശതമാനം കടന്നു.
സംസ്ഥാനത്ത് ഒമിക്രോണിന്റെ സാന്നിദ്ധ്യവും ശക്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദദ്ധർ.
കഴിഞ്ഞയാഴ്ച മുതൽ അടച്ചിട്ട മുറിയിൽ 75പേർക്കും തുറസായ സ്ഥലങ്ങളിൽ 150പേർക്കും പ്രവേശനം അനുവദിച്ച് ഉത്തരവായെങ്കിലും, സർക്കാർ പരിപാടികളിൽ ഉൾപ്പെടെ അത് ലംഘിക്കുന്നു. ഇന്നു രാവിലെ 11.30ന് ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിച്ചേക്കും. മാസ്‌ക്ക് ധാരണവും ആൾക്കൂട്ടം ഒഴിവാക്കലും ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാരെ വിന്യസിക്കും.
വന്നേക്കും
വാരാന്ത്യ, രാത്രികാല കർഫ്യൂ
സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനത്തിൽ നിയന്ത്രണം
ഓഫീസുകളിൽ 50ശതമാനം ഹാജർ
ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കൽ
കരുതൽ ഡോസ് ഇന്നു മുതൽ
കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കരുതൽ ഡോസ് ഇന്നാരംഭിക്കും. കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണിത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |