തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഈടുറ്റ ഒരു കണ്ണിയാണ് തണ്ടാൻ സമുദായമെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വഞ്ചിനാട് കലാവേദി സംഘടിപ്പിച്ച പാച്ചല്ലൂർ സുകുമാരൻ അനുസ്മരണത്തിന്റെ ഉദ്ഘാടനവും 'തണ്ടാൻ ചരിത'ത്തിന്റെ പ്രകാശനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രഗല്ഭരായ വൈദ്യൻമാരും കഥകളി ആചാര്യന്മാരും ഉൾപ്പെടെ എല്ലാ മേഖലയിലും കഴിവു തെളിയിച്ചവർ ഈ സമുദായത്തിൽ ഉണ്ട്. അതെല്ലാം വ്യക്തമാക്കുന്ന പുസ്തകമാണ് പാച്ചല്ലൂർ സുകുമാരൻ രചിച്ച തണ്ടാൻ ചരിതമെന്നും ചെന്നിത്തല പറഞ്ഞു.
വി.കെ.പ്രശാന്ത് എം.എൽ.എ.പുസ്തകം ഏറ്റുവാങ്ങി. കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. തണ്ടാൻ സമുദായത്തിലെ പ്രയാസപ്പെടുന്നവരെ നല്ല നിലയ്ക്ക് ഉയർത്തിക്കൊണ്ടുവരാൻ അക്ഷീണം പ്രവർത്തിച്ച മനുഷ്യസ്നേഹിയാണ് പാച്ചല്ലൂർ സുകുമാരനെന്ന് അദ്ദേഹം പറഞ്ഞു. തണ്ടാൻ സമുദായത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കിയ ആശ പ്രസീദ, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയംനേടിയ ശ്രേയ,നീരജ്, ശാലിനി, വിജയലക്ഷ്മി എന്നിവർക്ക് മെമെന്റോയും ക്യാഷ് അവാർഡും ഇന്ദ്രബാബു സമ്മാനിച്ചു. കായൽ ഫോട്ടോഗ്രാഫർ സന്തോഷ് കുമാറിനെ പൊന്നാട നൽകി ആദരിച്ചു. ജി. ജയകൃഷ്ണൻ പുസ്തകപരിചയം നടത്തി. കടകംപള്ളി ഹരിദാസ്, പേട്ട മുൻ കൗൺസിലർ ഡി.അനിൽകുമാർ അജിത് പാവംകോട്, രാഹുലൻ തിരുമുല്ലവാരം, പാച്ചല്ലൂർ സുകുമാരന്റെ മക്കളായ സുനിൽ കുമാർ ടി.എസ്, അനിൽകുമാർ ടി.എസ്, സനിൽകുമാർ .ടി.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |