SignIn
Kerala Kaumudi Online
Friday, 29 March 2024 9.19 PM IST

കാര്യവട്ടത്തെ കളി സംശയത്തിൽ

karyavattam

തിരുവനന്തപുരം : ഫെബ്രുവരി 20ന് കാര്യവട്ടത്ത് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ -വെസ്റ്റ് ഇൻഡീസ് ട്വന്റി-20 ക്രിക്കറ്റ് മത്സരം നടക്കുന്നത് കൊവിഡ് പശ്ചാത്തലത്തിൽ സംശയത്തിലായി. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ വിൻഡീസുമായുള്ള ഏകദിന ,ട്വന്റി-20 പരമ്പരകൾ ഒന്നോ രണ്ടോ വേദികളിലായി ചുരുക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.

മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20 കളുമാണ് വിൻഡീസും ഇന്ത്യയും തമ്മിൽ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ് ആദ്യ ഏകദിനം നിശ്ചയിച്ചിരിക്കുന്നത്. ജയ്പുർ(ഫെബ്രുവരി 9),കൊൽക്കത്ത(ഫെബ്രുവരി 12) എന്നിവടങ്ങളാണ് മറ്റ് ഏകദിനവേദികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 15ന് കട്ടക്കിലാണ് ആദ്യ ട്വന്റി-20.വിശാഖപട്ടണത്ത് 18നും തിരുവനന്തപുരത്ത് 20നും മറ്റ് മത്സരങ്ങളുമെന്നാണ് ബി.സി.സി.ഐ ഫിക്സ്ചർ.എന്നാൽ ആറ് വേദികളിലേക്കുമുള്ള ടീമുകളുടെ യാത്ര ഒഴിവാക്കാൻ ഏകദിനങ്ങളെല്ലാം ഒരു വേദിയിലും ട്വന്റി-20 മറ്റൊരു വേദിയിലുമായി നടത്താനാണ് സാദ്ധ്യതയെന്ന് അറിയുന്നു.

അവസാനത്തെ ട്വന്റി-20കളുടെ വേദിയാണ് തിരുവനന്തപുരമെന്നതിനാലാണ് ഇവി‌ടെ മത്സരം നടക്കുമോ എന്നതിൽ സംശയമുള്ളത്. എന്നാൽ മൂന്ന് മത്സരങ്ങളും തുടർച്ചയായി നടത്താൻ മറ്റ് ട്വന്റി-20 വേദികളെക്കാൽ സൗകര്യം തിരുവനന്തപുരത്താണ്. അതുകൊണ്ട് തിരുവനന്തപുരത്ത് മൂന്ന് മത്സരങ്ങളും നടത്താനും സാദ്ധ്യതയുണ്ട്.കൊവിഡ് സാഹചര്യം കൂടുതൽ കടുത്താൽ മത്സരങ്ങളെല്ലാം അഹമ്മദാബാദിൽ മാത്രമായും നടത്തിയേക്കും. ഈ വർഷം ഐ.പി.എൽ മത്സരങ്ങൾ മുഴുവൻ ഇന്ത്യൻ നടത്താനുള്ള ബി.സി.സി.ഐയുടെ ശ്രമങ്ങൾക്കും കൊവിഡ് ഭീഷണിയാണ്.

കാര്യവട്ടത്ത് മത്സരം നടത്താനുള്ള പിച്ചൊരുക്കൽ ഉൾപ്പടെയുള്ള തയ്യാറെടുപ്പുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വിൻഡീസുമായുള്ള മത്സരത്തിന്റെ വേദി മാറ്റുകയാണെങ്കിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിൽ ഈ വർഷം നടക്കുന്ന പരമ്പരയിലെ ഒരു മത്സരത്തിനെങ്കിലും വേദിയാകാൻ കെ.സി.എ ശ്രമിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KARYAVATTAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.