കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ നീതുവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങുക.
വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കാമുകൻ ഇബ്രാഹിം ബാദുഷയെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു പ്രതി കുട്ടിയെ മോഷ്ടിച്ചത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവിൽ നിന്നും ഇയാൾ കൈക്കലാക്കിയിരുന്നു.
ഇബ്രാഹിം മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞതോടെയാണ് കുഞ്ഞിനെ കവർന്നത്. ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി.
നീതുവിൽ നിന്ന് പണം തട്ടിയ കേസിൽ ഇബ്രാഹിം ബാദുഷ റിമാൻഡിലാണ്. നീതുവിന്റെ എട്ടു വയസുള്ള മകനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം കളമശ്ശേരി പൊലീസിന് കൈമാറും. നിലവിൽ ഗാന്ധിനഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |